2019, ഡിസംബർ 12, വ്യാഴാഴ്‌ച

യേശുവേ അങ്ങേക്കാരാധനഅങ്ങേക്കാരാധന


ഉറ്റവരും ഉടയവരും കൈവെടിയും  നേരം

ദുഖഭാരം താങ്ങീടാനായ് ആത്മനാഥനെത്തും
പുത്രനായ നിന്നെ ഒന്നു മാറിലൊന്നു ചേർക്കാൻ
എത്ര കാലമായി  നിന്നെ കാത്തിരിപ്പു നാഥൻ
േയശു നല്ലവൻ ഈ ലോക രക്ഷകർ
നീ മാത്രമാണ് പാരിലിന്ന് ഏക ആശ്രയം

  (ഉറ്റവരും)

രോഗ സൗഖ്യമേകി ആത്മ ശാന്തി നല്കിടും
ശോകമൊക്കയും അകറ്റി മോദമേകിടും
ജീവിത വിജയലക്ഷ്യ  സീമ താണ്ടുവാൻ
ചിറകടിച്ചുയർന്നീടുക വചന വീഥിയിൽ

(യേശു നല്ലവൻ)

കാല ദൈർഘ്യം ഏറെ ഇല്ല നാഥനെത്തുവാൻ
കാത്തിരുന്നിടേണമിന്ന് ആത്മനാഥനായ്
സ്വർഗ്ഗരാജ്യ സീമകളിൽ ഒത്തചേരുവാൻ
കാഹളധ്വനി മുഴങ്ങും നേരമായീടാം.
(യേശു നല്ലവൻ)
ഉറ്റവരും ഉടയവരും....
  സ്മൃതികൾ

എന്നെ ഞാൻ തിരയുന്നു 
പിന്നിട്ട വീഥികളിൽ 
പൊന്നോണ പൂവിളി 
ഉയരും മേടുകളിൽ 
കണ്ണീരിൻ കഥകളിൽ 
മാബലി പാട്ടുകളിൽ 
തുമ്പയും തെച്ചിപ്പൂവും 
വിടരും തൊടികളിൽ
നൻമണം പേറിയെത്തും 
മന്ദമാരുതൻ വീശും 
സുന്ദര പ്രകൃതിതൻ 
സംഗീത മാധുരിയിൽ  
അല്ലലിൻ അഴലിങ്കൽ 
വല്ലാതെ വലയുന്നോർ 
അല്ലൽ ഇല്ലാതെ ഉണ്ണും 
പൊന്നോണ ദിനങ്ങളിൽ 
വല്ലാതെ ചെറുമികൾ 
വിയർക്കും പാടങ്ങളിൽ 
കൈതകൾ തലയാട്ടും 
കേദാര തീരങ്ങളിൽ 
കൈതവം കലരാത്ത 
പൈതൃക സ്വപ്നങ്ങളിൽ 
ഇന്നു  ഞാൻ തിരയുന്നു 
പിന്നിലെ കാൽപ്പാടുകൾ 
മായാത്ത മുദ്രകളായ് 
മാനസ വ്യഥകളായ് 
മൂകമാം എന്നോർമ്മയെ 
താലോലിക്കുവാനെത്തും 
ആ നല്ല ദിനങ്ങളെ 
തിരിച്ചു വന്നീടുമോ 
ശാന്തമാം ഉച്ച നേരങ്ങളിൽ 
മനഃ ശാന്തിയായ് മയങ്ങുവാൻ 
സത്യത്തിൻ  വീഥികളിൽ 
നിത്യവും നടന്നവർ 
നിത്യ ശാന്തി പൂകീടും 
നിശ്ശബ്ദ തീരങ്ങളിൽ 
സന്ധ്യയും പുലരിയും 
വിളക്കു കൊളുത്തിട്ടും 
സുന്ദരാങ്കണങ്ങളിൽ 
നാമ ജപങ്ങളിൽ 
മേഘ ഗർജ്ജനങ്ങളിൽ 
തുലാവർഷ ഗീതികളിൽ 
കൂരിരുൾ കൂടാരത്തിൽ 
ഭയ വിഹ്വലതകളിൽ 
അമ്മതൻ ചൂടിൽ 
അമ്മിഞ്ഞ മധുരത്തിൽ 
താരാട്ടിൻ ഗീതികളിൽ 
ഞാൻ ഒന്നുറങ്ങീടട്ടെ.

  പട്ടണക്കാട് ഷൈലേന്ദ്രൻ. 

2011, ഏപ്രിൽ 12, ചൊവ്വാഴ്ച

                  വിഷു 



കണി കണ്ടു തൊഴുന്നേന്‍ കണ്ണാ 
നിന്നെ കണികണ്ടു തൊഴുന്നേന്‍ കണ്ണാ 
മുരളികയൂതി കണിമലര്‍ ചൂടി 
മൃദു മന്ദഹാസവും തൂകി നില്‍ക്കും ...നിന്നെ 


രാവില്‍ പൂത്തിരി പൊന്‍ വെളിച്ചം 
അകതാരില്‍ ഉത്സവ കളിയാട്ടം 
ഉണ്ണികൈ രണ്ടിലും കൈ നീട്ടം 
ഉണ്ണി കവിളിലോ പൊന്നുമ്മ ....കണി ...

പാല്ക്കഞ്ഞിയും പഴം നുറുക്കും 
പ്ലാവില കുമ്പിളില്‍ നല്‍കീടാം 
നേദിച്ച അവില്മലര്‍ ശര്‍ക്കരയും നല്‍കാം 
ഓടി അടുത്തു വാ  പൊന്നുണ്ണീ.....കണി ...

2011, ഫെബ്രുവരി 21, തിങ്കളാഴ്‌ച

                   പ്രണയം 


നിന്നെയൊന്നു കാണുവാനായ്
മഞ്ഞു പെയ്യും വീഥിയില്‍ ഞാന്‍ 
അന്തി നേരത്താറ്റി രമ്പില്‍
എത്ര നേരം കാത്തിരുന്നു 
പള്ളിമണി  നാദം കേള്‍ക്കെ 
എന്നുള്ളം തുടിച്ചുവല്ലോ 
നിന്‍ നിഴല്‍ ദൂരെ കാണ്‍കെ 
നെഞ്ചിടിപ്പിന്‍ താളം പൊങ്ങി 
ആളൊഴിഞ്ഞ നേരം നോക്കി 
ആരോമല്‍ പൂങ്കവിളില്‍ 
ആദ്യമായ് ചുംബിച്ചപ്പോള്‍ 
ആകെ വിവശനായ്‌ ഞാന്‍ 
മായാത്ത സ്വപ്നങ്ങള്‍ തന്‍ 
മാരിവില്‍ തേരിലേറി 
കൌമാര കാലങ്ങളില്‍ 
പാറി പറന്നു നമ്മള്‍ 
ഓരോ പുലരിയിലും 
ഓമലേ നിന്നെ കാണാന്‍ 
ആറ്റിരമ്പില്‍ ആല്‍മരത്തിന്‍
ചോട്ടില്‍ ഞാന്‍ കാത്തുനിന്നു 
കണ്ണെഴുതി പൊട്ടു തൊട്ടു 
കൂന്തലില്‍ പൂവും ചൂടി 
കാഞ്ചന പാദസ്വരത്തിന്‍ 
താളത്തില്‍ നീ വരുമ്പോള്‍ 
എന്‍ മനസ്സില്‍ മണിപ്രാക്കള്‍
പാറി പറന്നുവല്ലോ
എന്‍ മിഴികള്‍ കൌതുകത്താല്‍ 
ചിമ്മിയില്ലല്പ നേരം 
നാം നടന്ന വീഥികളും 
പോയ്‌ മറഞ്ഞ നാളുകളും 
നീരുന്നോരോര്‍മ്മായ്
ഇന്നും ഞാന്‍ സൂക്ഷിക്കുന്നു 
അന്നു നീ പതിനാറിന്‍
പട്ടു പാവാടക്കാരി 
ഇന്നു നീ എന്‍ മനസ്സില്‍ 
പണ്ടത്തെ വാശിക്കാരി 
എന്നുമോര്‍ക്കുവാനായി 
അന്നു നാം വേര്‍പിരിഞ്ഞു 
നിന്‍ പ്രേമ സ്മരണകളില്‍ 
ഇന്നു ഞാന്‍ ധന്യനല്ലോ .

2010, ഡിസംബർ 24, വെള്ളിയാഴ്‌ച

          പ്രണാമം


കരുണയറ്റതോ നീരസ ഹേതുവോ
നൃപനിവന്‍ രാജ്യ ഭ്രുഷ്ടനായ് തീര്‍ന്നത്
ധീര രാജനായ് പതിറ്റാണ്ടു വണോരാ
രാജനിന്നന്ത്യ നിദ്ര പുല്കീടിലും
മാമക ദേശാഭിമാനിയായെന്നും
സേവ ചെയ്ത മഹാ യോഗിയാ നവന്‍
രാജ്യ ഭ്രുഷ്ടനായ് വനവാസജീവിതം പേറി
 മൂകനായ്‌ സ്വരാജ്യ സേവകനായതും
ഖേടമുണ്ടടിയന്നു നീ കൈവിട്ട
രാജ്യ ഭാരം മടക്കി നല്കാഞ്ഞതില്‍
സ്ഥാന മാനങ്ങള്‍ കൈവിട്ടു ആധിയും
വ്യാധിയും നിന്‍ ദിനങ്ങള്‍ കവര്‍ന്നതും
കുറ്റ ബോധത്താല്‍ നീറിയ നിന്‍ മനം
കൈ വെടിഞ്ഞോര രാജ തന്ത്രഞ്ഞയെ
ഒരു വാക്കിനാല്‍ മുറിവേല്‍പ്പിചിടാതെ നീ
നേര്‍ക്ക്‌ നിന്നു പൊരുതിയ നാളിലും
കേരളം ആദരമോടെന്നും
സ്മരിച്ചിടും നിന്‍ ഭരണ കാലങ്ങളെ .
          പുതു ഗീതം

നവവത്സര ഗീതം പാടീടാം
മംഗള ദീപം കൊളുത്തീടാം
മനസ്സില്‍ മൊട്ടുകള്‍ വിടരുന്നു
നഭസ്സില്‍ പാലൊളി വിരിയുന്നു

സ്വപ്നത്തിന്‍ ചിറകേറീടാന്‍
മോഹ പൂക്കള്‍ തിരഞ്ഞിടാന്‍
ആശാ ഗോപുര വാതില്‍ തുറന്നു
അണയുകയായി പുതുവര്‍ഷം

കാഹളമുയരുന്നു മണ്ണില്‍
കാഴ്ചകള്‍ നിവരുന്നു വിണ്ണില്‍
കൊട്ടും കുരവയും ആര്‍പ്പുവിളിയുമായ്
ചുറ്റും നൃത്തം തുടരുന്നു

ദുഃഖങ്ങള്‍ പലതുന്‍റെന്നാലും
നവ സുദിനം ഘോഷിക്കുന്നു നാം
പ്രാര്‍ഥനയോടെ പിറന്നീടും
പുതുവര്‍ഷം മംഗളമാവട്ടെ

പാരില്‍ ശാന്തി പരക്കട്ടെ
പാര്‍വണ ബിംബം പോലെങ്ങും
പട്ടിണി വയറുകള്‍ നിറയട്ടെ
ധന ധാന്യ സമൃദ്ധി പുലരട്ടെ

മാറാ വ്യാധികള്‍ മാറീടാന്‍
ലോക വിപത്തുകള്‍ തീര്‍ന്നീടാന്‍
ഭീകര വാദം നീങ്ങീടാന്‍
സാഗര വീചി അടങ്ങീടാന്‍]

നന്മകള്‍ പൂത്തു വിടര്‍ന്നീടാന്‍
പുണ്യ ദിനങ്ങള്‍ പുലര്‍ന്നീടാന്‍
എങ്ങും സ്നേഹ സുമങ്ങള്‍ വിടര്‍ന്നീ
മണ്ണില്‍ ശാന്തി പുലര്‍ന്നീടാന്‍
സര്‍വ ചരാചര നായകനാം നീ
എന്നും കൃപ ഏകീടണമേ....
       സ്നേഹ ഗായകന്‍


മകര  മഞ്ഞുറയും മനസ്സില്‍
കുളിരുറങ്ങും ബത്ത്ലഹെമില്‍
പാപ മോചകന്‍ യേശുനാഥന്‍
ജാതനായ് കാലിത്തൊഴുത്തില്‍

ശ്രെഷ്ടനാമിടയാനിനക്കായ്
കാഴ്ചദ്രവ്യങ്ങള്‍ ഒരുക്കാന്‍
മത്സരിപ്പൂ മാനസ്സങ്ങള്‍
മോക്ഷദായകനെ നമിപ്പു

നീതിയില്ലാ നാള്‍കളില്‍ നിന്‍
നീതി തേടി അണഞ്ഞു മാനവര്‍
പാപ മോചനമേകി അന്ധത നീക്കി
പാലൊളി തൂകി നിന്നു

ലോക പാപങ്ങള്‍  ചുമന്നു
കാല്‍വരിയില്‍ യാഗമാവാന്‍
നീ പിറന്നിടുന്നു പാരില്‍
സ്നേഹ ഗായകനെ നാഥാ ..